2009, ഏപ്രിൽ 15, ബുധനാഴ്‌ച

തീരുന്നതിനു മുന്പ്

എന്റെ കഥയിലേക്ക് തിരിച്ചു വരാം. അവള്‍ വീട്ടിലേക്ക് പോയതിനു ശേഷം ഞാന്‍ വിളിക്കാന്‍ പോയില്ല. ഫോണ്‍ ചെയ്തതുമില്ല. അവള്‍ എന്റെ മനസ്സില്‍ നിന്നും ഔട്ട് ആയിരുന്നു. അല്ലെങ്കിലും ഇതുപോലെ ഒരു പെണ്ണിനെ എന്തിന്റെ പേരിലാണ് ചുമക്കേണ്ടത്‌? സ്നേഹത്തിന്റെ ഒരു കണികയെങ്കിലും എന്നോടും എന്റെ കുടുബത്തിനും നേര്‍ക്ക് അവളില്‍ ഉണ്ടായിരുന്നു എങ്കില്‍ ഞാന്‍ ഇങ്ങിനെ തീരുമാനിക്കുകയില്ലയിരുന്നു. അങ്ങിനെ ഒന്നു അവളില്‍ ഉണ്ടായിരുന്നു എങ്കില്‍ തന്നെയും നായ്മുഖനും അവരുടെ ബന്ധുക്കളും ചേര്ന്നു അതെല്ലാം ഇല്ലാതാക്കി എന്നും വേണമെന്കില്‍ പറയാം. സ്വന്തം ഭര്‍ത്താവിനെ തഴഞ്ഞു വാപ്പ കൊണ്ടു വരുന്ന "ഇതിലും നല്ല ചെക്കനെ" കാത്തിരിക്കുന്ന ഒരു പെണ്ണിനെ എങ്ങിനെ വര്‍ണ്നിക്കണം എന്നെനിക്കറിയില്ല. ഗര്‍ഭിണിയായാല്‍ അതിനെ തന്നിഷ്ടപ്രകാരം ഇല്ലാതാക്കും എന്ന് പറയുന്ന ഒരു ഭാര്യയെ ഏതൊരു ആണിനാണ് ഉള്‍ക്കൊള്ളാന്‍ കഴിയുക?!
അവള്‍ വീട്ടില്‍ പോയിട്ട് ഇങ്ങോട്ടും വിളിച്ചില്ല. എന്റെ ഉമ്മ അവളെ ഒന്നു രണ്ടു തവണ ഫോണ്‍ ചെയ്തിരുന്നു, അപ്പോഴെല്ലാം നല്ലരീതിയില്ലനു സംസാരിച്ചത്. എന്നാല്‍ എന്റെ സഹോദരി അവളെ വിളിച്ചപോള്‍ അവളില്‍ നിന്നും അവളുടെ ഉമ്മ ഫോണ്‍ പിടിച്ചെടുത്ത് സംസാരിക്കുകയും "ഇനി അവളെ നിങ്ങളുടെ വീട്ടിലേക്ക് അയക്കുന്നില്ല" എന്ന് പറഞ്ഞു ഫോണ്‍ കട്ട് ചെയ്യുകയും ചെയ്തു. ഇത്രയൊക്കെ ആയിട്ടും നായ്മുഖണോ അവര്ക്കു വേണ്ടപ്പെട്ട ആരെന്കിലുമോ ഞാനുമായോ എന്റെ വീടുമായോ ബന്ധപ്പെട്ടില്ല. എന്തൊക്കെ പ്രശ്നങ്ങളുണ്ടായാലും ആദ്യം ബന്ധപ്പെട്ട് കാര്യങ്ങള്‍ അന്വേഷിക്കെണ്ടിയിരുന്നത് എന്നോടായിരുന്നു. പക്ഷെ അതുണ്ടായില്ല. പകരം എന്റെ ഒരു അമ്മാവന്‍ (ഒരു വന്‍ ബിസിനസ്സുകാരന്‍) വഴി അവര്‍ ശ്രമിച്ചു. കൂട്ടത്തില്‍ പറയട്ടെ എന്റെ അമ്മാവന്‍ പെന്കൊന്തന്മാരില്‍ പ്രൊഫഷണല്‍ ഡിഗ്രീ കിട്ടുമോ എന്ന് ശ്രമിക്കുന്ന ഒരാളാണ്. അയാള്‍ സാമ്പത്തികമായി വളരെ ഉയര്ന്ന നിലയിലുമാണ്. അയാള്‍ക്ക്‌ ഞങ്ങളെ പണ്ടു മുതലേ തന്നെ അത്ര ഇഷ്ടമല്ല. അയാള്‍ക്ക്‌ അടുത്ത പട്ടണത്തില്‍ ഒരു അലൂമിനിയം ഐറ്റംസ് വില്‍ക്കുന്ന ഒരു കടയുണ്ട്. ആ കടയില്‍ നിന്നും നായ്മുഖന്റെ ബന്ധുക്കള്‍ ചില സാധനങ്ങള്‍ വാനാഗം എന്ന് നേരത്തെ അവര്‍ തമ്മില്‍ ധാരണ ഉണ്ടായിരുന്നത് കൊണ്ടു അമ്മാവന് എന്റെ കാര്യത്തില്‍ എന്റെ പക്ഷം പിടിക്കാന്‍ ഒരു മടി. കാരണം എന്റെ പക്ഷം പിടിച്ചാല്‍ അയാളുടെ ബിസിനെസ്സ് പോകും. അവരുടെ പക്ഷം പിടിച്ചാല്‍ നല്ല ബിസിനെസ്സ് കിട്ടുകയും ചെയ്യും- ഒരു നല്ല ബിസിനെസ്സുകാരന്‍ എപ്പോഴും എടുക്കേണ്ട ഒരു നിലപാട്.
അങ്ങിനെ അവളുടെ ആളുകള്‍ അയാളുമായി ഈ പ്രശ്നം സംസാരിച്ചപ്പോള്‍ അയാള്‍ എന്റെ വലിയുംമയുടെ ഭര്‍ത്താവിനെ ഞാനുമായി സംസാരിക്കാന്‍ ചുമതല കൊടുത്ത് തടിയൂരി. അവളുടെ ആളുകള്‍ ദിവസവും അമ്മാവനുമായി സംസാരിക്കും അയാള്‍ അത് മൂതാപ്പയുമായും മൂത്താപ്പ അത് ഞാനുമായും... ഇങ്ങിനെ ഫോണ്‍ ബില്‍ ഒരുപാടു എല്ലാവര്‍ക്കുമായി. എന്റെ അമാവന്‍ കോന്തന്‍ എന്നെയോ എന്റെ ഉമ്മയെയോ വിളിച്ചു സംസാരിക്കാനുള്ള സന്മനസ്സു കാണിച്ചില്ല. അത് കൊണ്ടു തന്നെ ഞാനും അയാളുമായി ബന്ധപ്പെട്ടില്ല. അങ്ങിനെ മൂതാപ്പയുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ഒടുവില്‍ ഒരു ദിവസം അവര്‍ വീട്ടില്‍ ചര്‍ച്ചക്ക് വരാം എന്ന് സമ്മതിച്ചു. അതിന് അവര്‍ ചില വ്യവസ്ഥകള്‍ വച്ചു..
  1. അവളുടെ ആഭരണങ്ങള്‍ എന്റെ വീട്ടില്‍ ഉള്ളത് എത്രയും പെട്ടെന്ന് അവര്ക്കു കിട്ടണം.
  2. അവളെ എന്റെ വീട്ടിലേക്ക് പറഞ്ഞയക്കില്ല
  3. ഞാന്‍ അവളെ കാണണം എങ്കില്‍ അങ്ങോട്ട് പോകണം
  4. കുറെ നാള്‍ ഞങ്ങളെ തമ്മില്‍ അകറ്റി നിര്‍ത്തണം, അങ്ങിനെ അകന്നു നിന്നാല്‍ സ്നേഹം ഉണ്ടാകും! (ഈ ആശയം കണ്ടു പിടിച്ചവനു നോബല്‍ സമ്മാനം കിട്ടാതെ പോയി)

ഇങ്ങിനെ ഒരുപാടു നടക്കാത്ത കാര്യങ്ങള്‍.. മൂത്താപ്പ ഒരു തന്ത്രശാലി ആയിരുന്നത് കൊണ്ടു കൂടുതല്‍ വിശദമായി ചര്‍ച്ചയില്‍ പറയാം എന്ന് നിര്‍ദേശിച്ചു. അങ്ങിനെ ചര്‍ച്ചക്കുള്ള ദിവസം ഒരു ഞായറാഴ്ച (ജൂണ്‍ മാസത്തില്‍) നിശ്ചയിച്ചു. അവിശ്വാസ പ്രമേയ ചര്ച്ച പാര്‍ലമെന്റില്‍ നടക്കുന്നത് പോലെ തോന്നി എനിക്ക്..

അത് അടുത്ത ബ്ലോഗില്‍...

1 അഭിപ്രായം: