2009, ഏപ്രിൽ 22, ബുധനാഴ്‌ച

അവസാനത്തിനു മുന്പ്

ജീവിത കഥ തുടരുകയാണ്....(കഥയുടെ ആദ്യം മുതല്‍ താല്പര്യമുള്ളവര്‍ക്ക് വായിക്കാം)
അവളുടെ ആളുകള്‍ എന്റെ അമ്മാവനുമായി നിരന്തരം സമ്പര്‍ക്കം ഉണ്ടായിരുന്നു. ബിസിനസ് പരമായി ആയിരുന്നു ആദ്യ സമയത്ത് അതെന്കിലും പിന്നീട് അത് എനിക്കെതിരെയുള്ള പാര അതായി പരിണമിച്ചു. തനിക്ക് കൈവന്ന ബിസിനസ് നഷ്ടപ്പെടാതിരിക്കാന്‍ അയാളും അതിലൂടെ അയാളെ വശത്താക്കി എനിക്കെതിരെ വിജയിക്കാന്‍ അവരും ശ്രമിച്ചു. അങ്ങിനെ ചര്ച്ച ഒരു ഞായറാഴ്ച വച്ചു.
അന്ന് എന്റെ അമ്മാവന്‍, മൂത്താപ്പ, എന്റെ മുന്പ് ജോലി ചെയ്തിരുന്ന സ്ഥലത്തെ രണ്ടു മാനേജര്‍മാര്‍ എന്നിങ്ങനെയുള്ളവരാണ് എന്റെ ഭാഗത്ത് ഉണ്ടായിരുന്നത്. എന്നാല്‍ അവര്‍ രണ്ടു വണ്ടി നിറയെ ആളുകള്‍ ഉണ്ടായിരുന്നു. ഞങ്ങളുടെ നിസ്സഹായാവസ്ഥ അമ്മാവന്‍ അവര്ക്കു മനസ്സിലാകി കൊടുത്തിരുന്നത് കൊണ്ടു അവര്ക്കു കൂടുതല്‍ ആളുകളെ കൂട്ടി വരാനും സമ്മര്‍ദം പ്രയോഗികാനുംകഴിഞ്ഞു എന്ന് എടുത്തു പറയേണ്ടതുണ്ട്. അവര്‍ എത്തി ചര്ച്ച തുടങ്ങിയത് ചെളിവാരി എറിഞ്ഞു കൊണ്ടാണ്. ഞാനും എന്റെ കുടുംബവും ചെയ്യാത്തതും ചിന്തിക്കതതുമായ കാര്യങ്ങള്‍ എല്ലാം അവര്‍ ഞങ്ങള്‍ക്കെതിരെ പ്രയോഗിച്ചു. ഒരു യുദ്ധത്തില്‍ ജയിക്കാന്‍ എന്ത് ആയുധമാണ് പ്രയോഗിക്കേണ്ടത് എന്നത് വലിയ വിഷയമല്ലല്ലോ! കൂടാതെ ആക്രമമാണ് ഏറ്റവും വലിയ പ്രതിരോധം എന്നവര്‍ക്ക് അറിയാമായിരുന്നു, ഞങ്ങളുടെ ആളുകള്‍ക്ക് അറിയാമായിരുന്നിട്ടും അവര്‍ അറിയില്ല എന്ന് നടിച്ചു. കുറച്ചു എങ്കിലും എനിക്ക് വേണ്ടി വാദിച്ചത് എന്റെ മാനേജര്‍ സുഹൃത്തുക്കള്‍ ആയിരുന്നു. അവര്‍ പരിഗണിക്കപ്പെടേണ്ട യഥാര്‍ത്ഥ പ്രശ്നങ്ങള്‍ എന്താണെന്നു മനസ്സിലാക്കുകയാണ് വേണ്ടത് എന്ന് പ്രത്യേകം എടുത്തു പറഞ്ഞത് എതിര്‍ പാര്‍ട്ടിക്കാര്‍ വകവച്ചില്ല. അവര്ക്കു കുറെ ഒച്ച വച്ചു കാര്യം നടത്തുന്നതിലായിരുന്നു താത്പര്യം. അമ്മാവനും മറ്റും വായും പൊളിച്ചു മേലോട്ട് നോക്കിയിരുന്നു. അവളുടെ സഹോദരന്‍ ചെറുപ്പത്തിന്റെ പ്രസരിപ്പും എടുത്തു ചട്ട മനോഭാവവും കൊണ്ടും വളരെ പ്രകോപനപരമായി സംസാരിക്കുകയും അവസാനം എനിക്ക് അവനോടു "ഇറങ്ങി പോടാ പട്ടീ" എന്ന് പറയേണ്ടിയും വന്നു. പാര്‍ ലമെന്ററി അല്ലാത്ത എന്റെ ആ പ്രയോഗമാണ് എങ്ങും എത്താതെ നിന്ന ചര്‍ച്ചയെ വഴിതിരിച്ചു വിട്ടത്.
പെട്ടെന്ന് എല്ലാവരും എന്റെ "പട്ടീ" വിളി കെട്ട് ഞെട്ടി. ഞാനും അങ്ങിനെ വിളിക്കണം എന്ന് പ്ലാന്‍ ഒന്നും ചെയ്തിരുന്നില്ല, പക്ഷെ അപ്പോഴത്തെ നിസ്സഹായാവസ്ഥയില്‍ എനിക്ക് കിട്ടിയ ആയുധം അതായിരുന്നു. പറഞ്ഞ വാക്കും ഉപയോഗിച്ച ആയുധവും ഒരിക്കലും തിരിച്ചെടുക്കാന്‍ പറ്റില്ല എന്ന് അനുഭവിച്ചറിഞ്ഞത് അന്നായിരുന്നു. അവര്‍ ഇറങ്ങി പോകുകയാണ് ഞങ്ങള്‍ പിന്നെ വേണ്ടത് പോലെ ചെയ്തോളാം എന്നൊക്കെ പറഞ്ഞു പോകാന്‍ തുടങ്ങിയപ്പോള്‍ എന്റെ അമ്മാവന്‍ അവരോട് ചെന്നു കുറെ കുശുകുശുക്കലുകള്‍ നടത്തുന്നത് കണ്ടു. അവസാനം അയാള്‍ അടുത്ത ശനിയാഴ്ച എല്ലാം സോള്‍വ്‌ ആകാം എന്നും അയാളുടെ വീട്ടില്‍ വച്ചു എല്ലാവര്ക്കും കാണാം എന്നും പറഞ്ഞു. ഇതിനിടെ അവളെ നേരില്‍ കൊണ്ടു വന്നു "മൊഴിയെടുക്കല്‍" വേണം എന്ന് ചിലര്‍ വാദിച്ചു. അതിന്‍പ്രകാരം അവളെ കൊണ്ടു വന്നു. എനിക്ക് അവള്‍ ധരിച്ചു കാണാം തീരെ ഇഷ്ടമില്ലാത്ത ഒരു വസ്ത്രം -ലാച്ച- ധരിച്ചാണ് അവള്‍ വന്നത്. (അവളെ കൊണ്ടു അത് ധരിപ്പിച്ചു എന്നതാണ് ശരി, നേരത്തെ അവള്‍ക്കും ആ വസ്ത്രതിനോട് അത്ര വലിയ ഇഷ്ടം ഉണ്ടായിരുന്നില്ല എങ്കിലും എന്നോടുള്ള വിദ്വേഷം അവളില്‍ വീട്ടുകാര്‍ കുട്ത്തിവച്ചതിന്റെ ഫലമായി അവള്‍ ലാച്ച ഇഷ്ടപ്പെടുകയും അവളുടെ വീട്ടുകാര്‍ അത് ഒന്നല്ല മൂന്നെണ്ണം വാങ്ങി നല്കുകയും ചെയ്തു എന്നെ തോല്‍പ്പിക്കാന്‍. അപ്പോള്‍ ഞാന്‍ അവളോട്‌ പറഞ്ഞത് എന്റെ മുന്നില്‍ അതിട്ടു വരുന്നത് എനിക്ക് ഇഷ്ടമല്ല എന്നായിരുന്നു.) എന്തായാലും എന്നെ ധിക്കരിക്കാന്‍ കിട്ടിയ അവസാന അവസരം അവള്‍ പാഴാക്കിയില്ല! അവളും അവളുടെ "കദന കഥ" ആവും വണ്ണം വിവരിച്ചു. കൂടാതെ ഒരു കരച്ചിലും. ഞാനുമായുള്ള ജീവിതത്തില്‍ ഒരിക്കലും കാണാത്ത ആ കരച്ചില്‍ അവിടെ നിന്നു വന്നു എന്നത്ഇന്നും എനിക്കറിയില്ല. എന്തായാലും എല്ലാവരും തങ്ങളുടെ റോള്‍ ഭങ്ങിയായി കൈകാര്യം ചെയ്തു. ഞാനും എന്റെ കുടുംഭവും പരാജിതരായി.

2 അഭിപ്രായങ്ങൾ:

  1. അവര്‍ ആഗ്രഹിച്ചതും അതാണല്ലോ. എത്രയും വേഗം ഒഴിഞ്ഞു പോകാനുള്ള വഴി കണ്ടെത്തുക എന്നത്...

    മറുപടിഇല്ലാതാക്കൂ
  2. യഥാര്‍ത്തത്തില്‍ എന്താ പ്രശ്നം..

    മറുപടിഇല്ലാതാക്കൂ