2011, സെപ്റ്റംബർ 21, ബുധനാഴ്‌ച

യു.പി.എ. സര്‍ക്കാര്‍ ആസ്‌ഥാനം ജയിലിലേക്ക്‌ മാറ്റേണ്ടിയിരിക്കുന്നു.

ഏറവും ഒടുവിലത്തെ റിപ്പോര്‍ട്ട്‌ പ്രകാരം കേന്ദ്ര ആഭ്യന്തര മന്ത്രിയായ പി. ചിദംബരം ജയിലെക്കുള്ള വഴിയില്‍ ആണോന്നു സംശയിക്കേണ്ടിയിരിക്കുന്നു.  സ്പെക്ട്രം അഴിമതി അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ജനതാപാര്‍ട്ടി നേതാവ്‌ സുബ്രമണ്യം സ്വാമി കേസ്‌ നടത്തുന്നതിനിടയില്‍ കോടതിക്ക്‌ മുന്‍പാകെ സമര്‍പ്പിച്ച ഒരു രേഖയാണ് ഇപ്പോള്‍ നിര്ന്നായകമായിരിക്കുന്നത്.  സ്പെക്ട്രം ലൈസന്‍സുകള്‍ സ്വന്തം അപ്പന്റെ വക പോലെ അനുവദിച്ചപ്പോള്‍ ധനമന്ത്രിയായിരുന്ന ചിദംബരം ഒന്ന് നെറ്റി ചുളിച്ചിരുന്നു എങ്കില്‍ അതിന്റെ പേരില്‍ നടന്ന അഴിമതി ഒഴിവാക്കാമായിരുന്നു എന്നാണു തെളിഞ്ഞ്ഞ്ഞു വരുന്നത്.

അഴിമതി പ്രതാപത്തിന്റെ അടയാളമായി കാണുന്ന മന്ത്രിമാരും (പ്രധാനമന്ത്രിയും) ഇതൊരു പ്രശ്നമായിട്ടെടുത്ത്ത മട്ടില്ല.  എങ്കിലും പ്രതിപക്ഷം ചിദംബരന്‍ അണ്ണാച്ചിയുടെ രാജി ആവശ്യപ്പെട്ടു കഴിഞ്ഞ്ഞ്ഞു.  ഈ നിലക്ക് പോയാല്‍ എല്ലാം പ്രധാനമന്ത്രിയില്‍ ചെന്ന് നില്‍ക്കും.  തന്റെ കീഴിലുള്ള മന്ത്രി പുംഗവന്മാര്‍ അഴിമതി നടത്തിയത്‌ പൂച്ച പാല്‍ കുടിക്കുന്നത്‌ പോലെ കണ്ണടച്ച് കണ്ടിട്ട് ഞാനൊന്നും അരിഞ്ഞ്ഞ്ഞില്ല എന്നമാട്ടിളിരിക്കാന്‍ സര്‍ദാര്‍ജിക്ക് എത്ര നാളുകള്‍ കൂടി സാധിക്കും എന്നത് കണ്ടറിയണം.

തീഹാര്‍ ജയിലില്‍ ഒരു തമിഴ്നാട് ബ്ലോക്ക്‌ എത്രയും വേഗം സജ്ജമാക്കാന്‍ ബന്ധപ്പെട്ട അധികാരികളോട് ഈ അവസരത്തില്‍ അപേക്ഷിക്കുന്നു.  അല്ലെങ്കില്‍ യു.പി.എ. സര്‍ക്കാരിന്റെ ആസ്ഥാനം തീഹാര്‍ ജയിലിലേക്ക്‌ മാറ്റേണ്ടിയിരിക്കുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ