2011, നവംബർ 12, ശനിയാഴ്‌ച

ജയരാജനും ഗോവിന്ദചാമിയും - നീതി നിര്‍വഹണത്തിന്റെ രണ്ടു മുഖങ്ങള്‍.

ന്യായാധിപനെ അധിക്ഷേപിച്ചു എന്ന കാരണത്താല്‍ ജയരാജനെ ജയിലിലേക്കയച്ച ഹൈക്കോടതി ഇനി ഗോവിന്ദചാമി എന്ന അണ്ണാച്ചി തിരുട്ടു റാസ്കലിനെ എന്താണ് വിധിക്കാന്‍ പോകുന്നതോ എന്തോ? ഇനി ഹൈക്കോടതി, സുപ്രീം കോടതി, അപ്പീല്‍, റിവ്യൂ ഹര്‍ജി, ദയാ ഹര്‍ജി തുടങ്ങിയവ വരാനിരിക്കുന്നു. സൌമ്യ വധം അപ്പോഴേക്കും ജനം മറന്നു കഴിഞ്ഞിട്ടുണ്ടാവും. അല്ലെങ്കില്‍ മറ്റു സൌമ്യമാര്‍ രക്തസാക്ഷിത്വം വരിച്ചിട്ടുണ്ടാവും, നമ്മുടെ സമൂഹത്തില്‍  അതുമല്ലെങ്കില്‍  ക്രൂരന്മാരായ ഗോവിണ്ടാചാമിമാര്‍ സമൂഹത്തില്‍ ഉദയം ചെയ്തിട്ടുണ്ടാവും.
ഗോവിന്ദചാമി നാളെ തൂക്കിലേറ്റപ്പെടും എന്ന് ആരും അതിര് കടന്നു പ്രത്യാശിക്കേണ്ടതില്ല. കാരണം ഒന്നുകില്‍ അയാള്‍ നീതി വിചാരണ എന്ന നീണ്ട പ്രക്രിയയില്‍ ഒരു വേള ജീവപര്യന്തം ശിക്ഷിക്കപ്പെടുവാനോ അല്ലെങ്കില്‍ വിട്ടയക്കപ്പെടുവാണോ സാധ്യത ഏറെയാണ്. ഇനി ഒരുപക്ഷെ സുപ്രീം കോടതി തന്നെ ശിക്ഷ ശരിവച്ചു എന്ന് കരുതുക. എന്നാലും രാഷ്ട്രപതിക്ക് ദയാഹര്‍ജി സമര്‍പ്പിക്കാം. രാജീവ് ഗാന്ധി വധക്കേസില്‍ വധശിക്ഷ കിട്ടി കഴിയുന്ന തമിഴ് തീവ്രവാദികളും, പാര്‍ലമെന്റ് ആക്രമിച്ചവരും എല്ലാം ദയാഹര്‍ജി തീര്‍പ്പാകുന്നതും കാത്തു കഴിയുന്നു. ഇതില്‍ ഒന്നിനെയെങ്കിലും തൂക്കി ശിക്ഷ നടപ്പാക്കാന്‍ കഴിയാത്ത നിയമ വ്യവസ്ഥയാണ് നമ്മുടെ നാട്ടില്‍ നില നില്‍ക്കുന്നത്.

ജയരാജനെ ഉടന്‍ ജയിളിലയക്കാന്‍ വ്യഗ്രത കാട്ടിയ കോടതി (അതേ കോടതി തെന്നെയല്ല കേട്ടോ) അണ്ണാച്ചിയെ തൂക്കുന്നത് ഹൈക്കോടതി അനുമതിയോടെ കൂടി വേണമെന്ന് നിബന്ധന വച്ചു. ഹൈക്കോടതിയില്‍ തമിഴന്റെ വക്കീല്‍ അപ്പീല്‍ പോകുമെന്ന് ഇതിനകം വ്യക്തവുമായിക്കഴിഞ്ഞു.

കൂടാതെ വികലാംഗന്‍ എന്ന ആനുകൂല്യവും പ്രതിക്ക് കിട്ടുവാന്‍ സാധ്യതയുണ്ട്. (പണ്ടു കണ്ട ജോഷി ചിത്രം "ധ്രുവം" ഓര്‍മ്മ വരുന്നു).

ന്യായാധിപനെ ശുംഭന്‍ എന്ന് വിളിച്ച ജയരാജനെ നമ്മള്‍ ഭാവിയില്‍ അനുകൂലിച്ചു നിലപാട് മാറ്റാന്‍ സാധ്യത ഏറെയാണ്‌ ഈ വിഷയത്തില്‍. ബാക്കി നിങ്ങള്‍ സങ്കല്‍പ്പിക്കുക. എന്തെങ്കിലും എഴുതി നടപടി നേരിടാന്‍ വയ്യേ!
 
ഇത്തരം നികൃഷ്ടമായ കുറ്റകൃത്യം ചെയ്തവരുടെ കാര്യത്തിലെങ്കിലും അപ്പീല്‍ അനുവദിക്കാതെ ശിക്ഷ നടപ്പാക്കുവാനുള്ള വകുപ്പ് ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയില്‍ എഴുതി ചേര്‍ക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്ന് മാത്രം ഈ അവസരത്തില്‍ കുറിക്കുന്നു.


1 അഭിപ്രായം:

  1. ഗോവിന്ദചാമിയുടെ വധ ശിക്ഷയ്ക്കുള്ള വിധി അറിഞ്ഞിരിക്കുമല്ലോ... അത്രയെങ്കിലും ആശ്വാസം..

    മറുപടിഇല്ലാതാക്കൂ